CPIM Kerala


Гео и язык канала: Индия, Малаялам
Категория: Политика


Official Channel of the Communist Party of India (Marxist) Kerala State Committee

Связанные каналы  |  Похожие каналы

Гео и язык канала
Индия, Малаялам
Категория
Политика
Статистика
Фильтр публикаций


സ. എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.


https://www.facebook.com/share/p/15uwvVbdFt/ നിലമ്പൂർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സ. എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.


https://www.facebook.com/CPIMKerala/videos/1962001721297089/ നിലമ്പൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സ. എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു


https://www.facebook.com/share/v/1AFGRtYchi/ നിലമ്പൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സ. എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു


നിലമ്പൂരിന്റെ പ്രിയപ്പെട്ട എം സ്വരാജ്


https://www.facebook.com/share/p/1CHitHq4Uk/ നിലമ്പൂരിന്റെ മനം നിറയെ എം സ്വരാജ്


സ്ഥാനാർത്ഥി പ്രഖ്യാപന നിമിഷം മുതൽ നിലമ്പൂർ നിയോജക മണ്ഡലത്തിലെമ്പാടും അഭൂതപൂർവമായ ജനപിന്തുണയാണ് എൽഡിഎഫിന് ലഭിക്കുന്നത്. നാടാകെ ഒഴുകിയെത്തിയ മണ്ഡലം കൺവൻഷനും, റോഡ് ഷോയും എൽഡിഎഫ് പ്രവർത്തകരെ ആവേശക്കൊടുമുടിയിൽ എത്തിച്ചിരിക്കുക്കുകയാണ്.
സ്നേഹവാത്സല്യങ്ങൾ ആവോളം നൽകുന്ന പ്രിയ നാടിനും സഹോദരങ്ങൾക്കും ഹൃദയാഭിവാദനങ്ങൾ...
ഇന്ന് രാവിലെ 11.00 മണിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയാണ്. എല്ലാവരുടെയും പിന്തുണയും കരുതലും അഭ്യർത്ഥിക്കുന്നു.
സ. എം സ്വരാജ്




കേരളത്തിന്റെ പൊതുഗതാഗത മേഖലയിൽ വൈവിധ്യമാർന്ന സേവനാനുഭവം ഒരുക്കി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ (ബി.ടി.സി) വിനോദസഞ്ചാരരംഗത്ത് നടത്തുന്നത് മികച്ച മുന്നേറ്റം.
വരുമാനം വർദ്ധിപ്പിക്കുന്നതിലും പുതിയ യാത്രാനുഭവങ്ങൾ ഒരുക്കുന്നതിലും ബി.ടി.സി ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളം വിനോദസഞ്ചാര കേന്ദ്രങ്ങൾ, ചരിത്ര സ്ഥലങ്ങൾ തുടങ്ങിയവ പര്യവേക്ഷണം ചെയ്യുന്ന മനോഹരമായ ടൂറുകളാണ് ഇതിലൂടെ ഒരുക്കുന്നത്. ഈ സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി ബജറ്റ് ടൂറിസം രംഗത്തെ വിപ്ലവകരമായ മാറ്റമാണ് സാധ്യമായത്.
വരുമാന വർദ്ധനവിലെ കുതിപ്പ് ബി.ടി.സിയുടെ ആകെ വരുമാനം 2022-ൽ 13 കോടിയും 2023-ൽ 19 കോടിയുമായിരുന്നത് 2024-ൽ 23 കോടിയായി ഉയർന്നു. ഈ വർഷം 40 കോടി വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
2024 മാർച്ചിൽ തിരുവനന്തപുരം നഗരദർശനത്തിന് ആരംഭിച്ച രണ്ട് പുതിയ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകൾ മികച്ച പ്രതികരണമാണ് നേടിയത്. പഴയ ഡീസൽ ഡബിൾ ഡെക്കർ ബസുകൾക്ക് പ്രതിമാസം ശരാശരി 1.65 ലക്ഷം വരുമാനം ലഭിച്ചിരുന്ന സ്ഥാനത്ത്, പുതിയ ഇലക്ട്രിക് ബസുകൾ 12.25 കോടി രൂപയുടെ റെക്കോർഡ് വരുമാനം നേടി. ഇത് പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും സാധ്യതകൾ വിളിച്ചോതുന്നു.
മുന്നാറിലെ സ്ലീപ്പർ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതോടെ ശരാശരി മാസ വരുമാനം 2.98 ലക്ഷംയിൽ നിന്ന് 3.81 ലക്ഷം ആയി ഉയർന്നു. കൂടാതെ, 2025 ഫെബ്രുവരി 8-ന് മുന്നാറിൽ പുതിയ ഡബിൾ ഡെക്കർ സൈറ്റ് സീയിങ് സർവീസ് ആരംഭിച്ചു. 2025 ഏപ്രിൽ 9 വരെ ഈ സർവീസിലൂടെ 26 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചു, ഒരു കിലോമീറ്ററിന് 251 രൂപ എന്ന മികച്ച വരുമാന നിരക്കും രേഖപ്പെടുത്തി.
മുന്നാറിലെ ടൂറിസം മേഖല കൂടുതൽ ആകർഷകമാക്കാൻ കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള RN 765 ഡബിൾ ഡെക്കർ ബസ് നവീകരിച്ചിട്ടുണ്ട്. ഈ ബസ്സിന്റെ റൂഫ് ടോപ്പും, സൈഡ് പാനലുകളും ഗ്ലാസ്സുകൾ ഉപയോഗിച്ച് പുനർനിർമ്മിക്കുകയും, മ്യൂസിക് സിസ്റ്റം, പബ്ലിക് ഇൻഫർമേഷൻ സിസ്റ്റം എന്നിവ ഏർപ്പെടുത്തുകയും ചെയ്തു. യാത്രക്കാർക്ക് കുടിവെള്ളം, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, അത്യാവശ്യ ഘട്ടങ്ങളിൽ മൊബൈൽ ചാർജിംഗ് സൗകര്യം എന്നിവയും ലഭ്യമാണ്. അപ്പർ ഡെക്കിൽ 38 പേർക്കും ലോവർ ഡെക്കിൽ 12 പേർക്കും യാത്ര ചെയ്യാൻ ആകർഷകമായ സീറ്റ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാരും ഉദ്യോഗസ്ഥരും ചേർന്നാണ് സെൻട്രൽ വർക്ക്ഷോപ്പിൽ ഈ ബസ് രൂപകൽപ്പന ചെയ്ത് നിർമ്മാണം പൂർത്തിയാക്കിയത്.
2024-25 ശബരിമല സീസണിൽ ബി.ടി.സി. 932 പ്രത്യേക ചാർട്ടേഡ് ട്രിപ്പുകൾ നടത്തി, മുൻവർഷങ്ങളിലെ (2022-23ൽ 204, 2023-24ൽ 256) ട്രിപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വലിയ വർദ്ധനവാണ്. 2025ലെ തിരുവൈരണിക്കുളം സീസണിൽ ബി.ടി.സി 250 ട്രിപ്പുകൾ നടത്തി 75 ലക്ഷം ടേൺ ഓവർ നേടി. ഇത് മുൻവർഷങ്ങളിലെ ശരാശരി 100 ട്രിപ്പുകളിൽ നിന്നുള്ള ഗണ്യമായ വർദ്ധനവാണ്. 2025ലെ ആറ്റുകാൽ പൊങ്കാലക്ക് 105 ട്രിപ്പുകൾ നടത്തി. മുൻവർഷങ്ങളിൽ ഇത് ശരാശരി 25 ട്രിപ്പുകൾ മാത്രമായിരുന്നു.
2024-25 കാലയളവിൽ ബി.ടി.സി കേരളത്തിനുള്ളിൽ പുതിയ ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്തി ടൂർ പാക്കേജുകൾ ആരംഭിച്ചു. ശബരിമല സീസണൽ പെർമിറ്റുകൾ ഉപയോഗിച്ച് വെള്ളാങ്കണ്ണി ഉൾപ്പെടെയുള്ള മറ്റ് ഇന്റര്‍‌സ്റ്റേറ്റ് ട്രിപ്പുകളും വിജയകരമായി ആരംഭിച്ചു.
കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പ്രോജക്ടിന് കീഴിൽ 1,500-ലധികം ടൂർ പാക്കേജുകൾ കൈകാര്യം ചെയ്യാൻ ഉപയോക്തൃ-സൗഹൃദ ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നുണ്ട്.
ബുക്കിംഗ് ട്രെൻഡുകളും ഉപഭോക്തൃ പെരുമാറ്റവും വിശകലനം ചെയ്യുന്നതിനുള്ള വിപുലമായ Al അധിഷ്ഠിത വ്യക്തിഗത ശുപാർശകൾ, സുരക്ഷിത പേയ്മെന്റ് ഗേറ്റ്വേകൾ, തത്സമയ അപ്ഡേറ്റുകൾ, ക്രോസ്-പ്ലാറ്റ്ഫോം അനുയോജ്യത, ശക്തമായ റിപ്പോർട്ടിംഗ് ടൂളുകൾ എന്നിവ സവിശേഷതകളിൽ ഉൾപ്പെടുന്നു. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ കേരളത്തിന്റെ വിനോദസഞ്ചാരമേഖലയിൽ പുതിയ അധ്യായം രചിച്ചുകൊണ്ട് മുന്നേറുകയാണ്.


Видео недоступно для предпросмотра
Смотреть в Telegram
നിലമ്പൂരിൽ ആവേശം വാനോളം


Видео недоступно для предпросмотра
Смотреть в Telegram


കാത്ത് ലാബുകൾ സർക്കാർ ജില്ലാ, മെഡിക്കൽ കോളേജ് ആശുപത്രികളിൽ സ്ഥാപിച്ചത് കൊണ്ടുള്ള ഗുണം എന്താണ്?
ആര്‍ദ്രം മിഷനിലൂടെ ഓരോ ജില്ലയിലും ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബുകള്‍ സാധ്യമാക്കുന്നത് ഹൃദ്രോഗ ചികിത്സാ രംഗത്ത് കാതലായ മാറ്റങ്ങള്‍ സൃഷ്ടിച്ചു.
ഹൃദയാഘാതം മൂലം അത്യാസന്ന നിലയില്‍ ആശുപത്രിയിലെത്തുന്നവരില്‍ 30 ശതമാനം പേര്‍ക്ക് നേരത്തെ മരണം സംഭവിച്ചുവെങ്കില്‍ കാത്ത് ലാബുകള്‍ സ്ഥാപിച്ചതോടെ ഇപ്പോഴത് 6 ശതമാനമായി കുറയ്ക്കാനായി.
സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ സൗജന്യമായി (ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവര്‍ക്ക് മിതമായ നിരക്കില്‍) ലഭ്യമാക്കുന്നത് മൂലം ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കാനായി.
ഇടുക്കി ജില്ലയിലും ഈ വർഷം കാത്ത് ലാബ് സ്ഥാപിക്കുന്നതോടെ 14 ജില്ലകളിലും കാത്ത് ലാബ് എന്ന ലക്ഷ്യം യാഥാർഥ്യമാകും. വയനാടും കാസർഗോഡും ഹൃദ്രോഗ ചികിത്സക്ക് കാത്ത് ലാബുകൾ സ്ഥാപിച്ചത് സൂപ്പർ സ്പെഷ്യലിറ്റി ചികിത്സയിൽ ഈ രണ്ടു ജില്ലകളിലെയും പ്രധാന ചുവടുവെയ്പ്പാണ്.
സ. വീണ ജോർജ്
ആരോഗ്യ വകുപ്പ് മന്ത്രി




ക്ഷീരമേഖലയിൽ സാങ്കേതികവിദ്യയുടെ ചുവടുപിടിച്ച് സർക്കാർ കഴിഞ്ഞ ഒമ്പത് വർഷമായി സാധ്യമാക്കിയ വിപ്ലവാത്മകമായ മാറ്റങ്ങൾ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജ്ജം പകരുന്നതാണ്. 2024 വരെ 18.5 ലക്ഷം ലിറ്റർ പാൽ ക്ഷീരസഹകരണ സംഘങ്ങളിലൂടെ പ്രതിദിനം സംഭരിക്കാൻ സാധിച്ചു. ദേശീയ മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും ഗുണനിലവാരമുള്ള പാൽ സംഭരിക്കുന്നത് നമ്മുടെ മലബാറിലാണ്.
കുര്യോട്ടുമലയിൽ ഹൈടെക് ഡയറി ഫാം, ആയൂർ തോട്ടത്തറയിൽ നവീന ഹാച്ചറി, പാറശ്ശാലയിൽ ആടുവളർത്തൽ മികവിന്റെ കേന്ദ്രം തുടങ്ങിയവ സ്ഥാപിച്ചു.10 ജില്ലകളിൽ ലിംഗനിർണ്ണയം ചെയ്ത ബീജമാത്രകൾ ഉപയോഗിക്കാനുള്ള സൗകര്യം ഏർപ്പെടുത്തി. കന്നുകുട്ടിയുടെ വളർച്ച, തീറ്റ, ഇൻഷുറൻസ് പരിരക്ഷ, ശാസ്ത്രീയ പരിപാലനം എന്നിവയ്ക്കായി പ്രത്യേക കന്നുകാലി വികസന 'ഗോവർദ്ധിനി' പദ്ധതികൾ നടപ്പാക്കുന്നു. സംസ്ഥാനത്തെ മുഴുവൻ പശുക്കൾക്കും സമഗ്ര ഇൻഷുറൻസ് പദ്ധതിയും നിലവിലുണ്ട്.
ക്ഷീരകർഷകർക്കായി 'ക്ഷീരശ്രീ' പോർട്ടൽ ഏറെ ഗുണപ്രദമാണ്. കർഷകരെ കിസാൻ ക്രെഡിറ്റ് കാർഡിന്റെ പരിധിയിലുൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു. 2022-23 കാലയളവിൽ 2180 ഹെക്ടറിൽ തീറ്റപ്പുൽ കൃഷി നടപ്പാക്കി. കൃഷിക്കാവശ്യമായ സൗകര്യങ്ങളൊരുക്കാനും തീറ്റപ്പുൽ വിപണനം സാധ്യമാക്കാനും സർക്കാർ സഹായങ്ങൾ ഒരുക്കി നൽകുന്നു. വെള്ളം, പാൽ, പാലുൽപ്പന്നങ്ങൾ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് NABL അക്രഡിറ്റേഷനോടുകൂടിയ സ്റ്റേറ്റ് ലാബും റീജിയണൽ ലാബുകളും പ്രവർത്തിക്കുന്നു.
മൂല്യവർദ്ധിത പാലുൽപ്പന്നങ്ങളായ തൈര്, മോര്, വെണ്ണ, നെയ്യ്, പനീർ, വിവിധതരം ചീസ് ഉൽപ്പന്നങ്ങൾ, യോഗർട്ട്, ഐസ്‌ക്രീം, മിൽക്ക് ഷേക്ക് തുടങ്ങിയവ വിപണിയിലിറക്കുന്നു. പാൽ സംഭരണത്തിനും സംസ്‌കരണത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിച്ചുവരുന്നത് കൂടുതൽ പാൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റാൻ സഹായിക്കുന്നുണ്ട്. ക്ഷീരകർഷകർക്ക് സാമൂഹികവും സാമ്പത്തികവുമായി ഉന്നമനം ഉറപ്പാക്കാനും യുവാക്കളെ ആകർഷിക്കാനും സർക്കാർ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു. ക്ഷീരോത്പാദന രംഗത്തെ മികച്ച വിജയം കൈവരിച്ച ക്ഷീരകർഷകർക്ക് 'ക്ഷീര സഹകാരി അവാർഡ്', മാധ്യമങ്ങൾക്കുള്ള അവാർഡ് പോലുള്ള പരിപാടികളും വകുപ്പിന്റെ പ്രവർത്തനങ്ങളെ ജനകീയമാക്കുന്നു. ഈ സമഗ്രമായ ഇടപെടലുകളിലൂടെ കേരളം മൃഗസംരക്ഷണ-ക്ഷീരവികസന മേഖലയിൽ മികച്ച വളർച്ചയാണ് നേടുന്നത്.


https://www.facebook.com/share/v/1AkzhsZwrj/ സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.


നിലമ്പൂർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സ. എം സ്വരാജ് നാളെ (2025 ജൂൺ 2) രാവിലെ 11.00 മണിക്ക് നാമനിർദ്ദേശപത്രിക സമർപ്പിക്കും.


നിലമ്പൂർ നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമപരമായി പ്രസിദ്ധീകരിക്കുന്നത്:

രാഷ്ട്രീയ പാർടിയുടെ പേര്: കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)

തിരഞ്ഞെടുപ്പിന്റെ പേര് - നിയമസഭ

സംസ്ഥാനത്തിന്റെ പേര് - കേരളം

മണ്ഡലത്തിന്റെ പേര് - നിലമ്പൂർ

സ്ഥാനാർത്ഥിയുടെ പേര് - എം സ്വരാജ്

പൂർവകാല കേസുകളുടെ ചരിത്രം

ശ്രീ. എം സ്വരാജ് മുൻ എം എൽ എയും ഉന്നത വിദ്യാഭ്യാസവും ജനസമ്മതിയുമുള്ള ഒരു പൊതുപ്രവർത്തകനുമാണ്. പൊതുപ്രവർത്തനത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പേരിൽ കേസുകൾ നിലവിലുണ്ട്. എന്നാൽ ഇവ ഗൗരവ സ്വഭാവമുള്ളതല്ല. മികച്ച ജനപിന്തുണയുള്ള പൊതുപ്രവർത്തകനായ ശ്രീ. എം സ്വരാജിനെ അതിനാലാണ് സ്ഥാനാർഥിയായി തീരുമാനിച്ചത്.


https://www.facebook.com/CPIMKerala/videos/9479458905493203/?mibextid=rS40aB7S9Ucbxw6v എൽഡിഎഫ് നിലമ്പൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി സ. എം സ്വരാജ് തെരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു




ബംഗ്ലാദേശ്‌ പൗരന്മാരെന്ന്‌ സംശയിക്കുന്നവരെ മനുഷ്യത്വവിരുദ്ധമായ രീതിയിൽ പുറത്താക്കുന്നതിനെ അപലപിക്കുന്നു. രാജ്യത്ത്‌ നിയമവിരുദ്ധമായി കടന്നവരെ വ്യവസ്ഥാപിത നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യണം. ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളെ, ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര– സംസ്ഥാന സർക്കാരുകൾ പഹൽഗാം ഭീകരാക്രമണത്തിനുശേഷം പരിശോധനയൊന്നും കൂടാതെ ബംഗ്ലാദേശിലേയ്‌ക്ക്‌ തള്ളിവിടുകയാണ്‌. ഫോറിനേഴ്‌സ്‌ ട്രിബ്യൂണലിന്റെ വിധിക്കെതിരെ അസം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അപ്പീൽ നൽകിയവരെ അടക്കം ബംഗ്ലാദേശിലേയ്‌ക്ക്‌ ബലമായി അയക്കുന്നു. ഇത്‌ അംഗീകരിക്കാനാവില്ല. 

തീവ്ര വർഗീയ നയങ്ങൾ നടപ്പാക്കുന്ന അസം സർക്കാർ ‘തദ്ദേശീയരെ’ സായുധരാക്കാനും തീരുമാനിച്ചു. ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന അപകടകരമായ തീരുമാനമാണിത്‌. ക്രമസമാധാനം സംരക്ഷിക്കേണ്ടതും നുഴഞ്ഞുകയറ്റം തടയേണ്ടതും സർക്കാരിന്റെ ചുമതലയാണ്‌. തള്ളിപ്പുറത്താക്കുന്നതും വർഗീയമായി ആയുധമണിയിക്കുന്നതും പരിഹാരമാർഗങ്ങളല്ല. അനധികൃതകുടിയേറ്റക്കാരെ കണ്ടെത്താൻ മതം മാനദണ്ഡമാക്കരുത്‌. നിയമവിരുദ്ധ മാർഗങ്ങളിലൂടെ രാജ്യത്ത്‌ കടന്നവരെ ന്യായപൂർവമായ വിചാരണയ്‌ക്ക്‌ വിധേയരാക്കണം. ദുരുദ്ദേശ്യങ്ങളില്ലാതെ രാജ്യത്ത്‌ എത്തിയ ദരിദ്രരും രേഖകൾ ഇല്ലാത്തവരുമായ കുടിയേറ്റക്കാരെ അന്തസ്സായി വിചാരണ ചെയ്യണം.

സിപിഐ എം പോളിറ്റ് ബ്യുറോ

Показано 20 последних публикаций.
OSZAR »